2011 ജൂലൈ 26, ചൊവ്വാഴ്ച

ഉണ്ണി പിറക്കാതെ ....

കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
ഉണ്ണി പിറക്കാതെ ....
മണ്ണുകൊണ്ട് കൌശലത്തില്‍ നിര്‍മിതി. കനലില്‍ ചുട്ടെടുത്തത് . വില കൂടിയ പോളീഷില്‍ തിളങ്ങുന്നത്... ഉണ്ണി പിറക്കേണ്ട ഗര്‍ഭാശയം നല്ല ഡിസൈനില്‍ പുതുമയോടെ ഇങ്ങനെയിങ്ങനെ ഊഷരമായി കാത്തുകിടന്നു.
ഉണ്ണിവായ്‌  പിളരാതെ... ഉണ്ണി വയറുണരാതെ...
ഒരു പൊക്കിള്‍ക്കൊടിയുടെയോ മറുപിള്ളയുടെയോ അദൃശ്യസ്പര്‍ശം പോലുമില്ലാതെയത്രേ പിറവി.അമ്മ വീണുടയുന്നത്‌  നോക്കിയിരിക്കെ ,പേടിച്ചുവിറച്ചു കൊണ്ട് അവന്‍ പിറക്കാതിരിക്കാന്‍ പിന്നെയും വാശിപിടിച്ചു.




2011 ജൂൺ 30, വ്യാഴാഴ്‌ച

മിനറല്‍ ജീവജലം തരുമോ...

കഥ / എസ്.ശ്രീകുമാര്‍ കരിങ്ങന്നൂര്‍
മിനറല്‍ ജീവജലം തരുമോ...
അഹിതേ...
അങ്ങനെയാണ് ഭംഗി.
വ്രണിതേ, പരാജിതേ, പതിതേ
കുത്തുന്ന നീറ്റത്തിനു മീതെ അങ്ങനെയങ്ങനെ
ചിലപ്പോഴൊക്കെ ഞാന്‍ ഉപ്പുമഴയായിചാറി നിന്നുപോവും.
വയറുവരെ കത്തി വരളുന്നുണ്ടെങ്കിലും,
നാവ്  താണുപോയെങ്കിലും....
ഇവിടെ ഞാനുണ്ട് .
പ്രണയ സ്ഥൈര്യത്തോടെ ..........
ഇത്തിരി മിനറല്‍ ജീവജലം തരുമോ...














2011 ജൂൺ 20, തിങ്കളാഴ്‌ച

അഭ്യാസങ്ങള്‍.

 കഥ / എസ് ശ്രീകുമാര്‍

                     അഭ്യാസങ്ങള്‍.
 മറ്റൊന്നും ആലോചിക്കില്ല  . പ്രണയം  ഒന്നിനും തീരെ  സമ്മതിക്കില്ല .സ്വന്തം  ഹൃദയത്തെ  ആശ്വസിപ്പിക്കാനും  മറ്റു വഴികളില്ല . തീവ്രത  കൂടുമ്പോള്‍  കാണണമെന്നും  മറ്റൊക്കെയും  തോന്നും . കഥകളെ  കൂടുതല്‍ ചേര്‍ത്ത്  പിടിക്കും . 
അങ്ങനെയങ്ങനെ .....അഭ്യാസങ്ങള്‍.
മരണക്കിണറിലെ അഭ്യാസങ്ങള്‍. 
നീര്‍ത്തടങ്ങളും നിലാവും വെള്ളാമ്പലുകളും വയല്പ്പക്ഷികളും പ്രണയം പറയും. 
വെള്ളത്തുമ്പികള്‍ പറ്റമായി ഉയരത്തിലേക്ക്  വെയില്‍ നോക്കി പറക്കും.
നീ മാത്രം മഴയായീ.....

2011 ജൂൺ 15, ബുധനാഴ്‌ച

ഒരിക്കല്‍ / എസ്‌ ശ്രീകുമാര്‍ കരിങ്ങന്നൂര്‍

ഒരിക്കല്‍

ഒന്നിക്കാം .
ഒരിക്കല്‍
ആ നിലാവില്‍
അതേ പുഴമണ്ണില്‍
അതേ കണ്ണീരില്‍
ആ കാഴ്ച
സ്വപ്നങ്ങളുടെ ദൈര്‍ഘ്യം
കുയിലുകള്‍ മടങ്ങിവന്നേക്കും
തൊടിയില്‍ കാശിത്തുമ്പയും
കലമ്പൊട്ടിയും
തൊട്ടാവാടിയും...
കണ്ണില്‍ എന്തോ പോയതാണ് 
കരയില്ല.

2011 ജൂൺ 10, വെള്ളിയാഴ്‌ച

നമ്മള്‍ / എസ് ശ്രീകുമാര്‍

നമ്മള്‍ / എസ് ശ്രീകുമാര്‍
 
നമ്മള്‍  ഒരുമിച്ചല്ലേ
രക്തവും പ്രാണനും പോലെ
നീ പ്രാവല്ലേ
നെഞ്ചില്‍ നനഞ്ഞിരിക്കുന്ന കുളിര്‍ന്ന ഒരു പ്രാവ്‌
നമുക്ക് കരയാതിരിക്കാം.
കണ്ണ് തുറന്നു പിടിച്ചു കാണണ്ടേ
ഹൃദയം നിലക്കാത്ത പ്രണയം പറയണ്ടേ
ഒരു വിരല്പ്പാടു പോലുമില്ലാത്ത ഓര്‍മ്മകള്‍ തെളിച്ചു തെളിച്ചു പിന്തിരിഞ്ഞു നടക്കേണ്ടേ.

2011 ജൂൺ 9, വ്യാഴാഴ്‌ച

കഥയിലെ പൂച്ച

എസ് .ശ്രീകുമാര്‍


നമുക്ക് നടന്നു തന്നെ പോകണം.
വയല്പ്പച്ചകളും നിലാവും കടന്നു പോകണം.
ഓര്‍മകളിലേക്ക് മഞ്ഞപ്പക്ഷികള്‍ താണ് പറക്കും.
കഥകളിലേക്ക് ഒരമ്മ നനഞ്ഞു കയറി വരും.  
നമ്മള്‍ വീണ്ടും വീണ്ടും കഥ പറഞ്ഞു നടക്കും

2011 ജൂൺ 3, വെള്ളിയാഴ്‌ച

ഒറ്റാല്‍/എസ് ശ്രീകുമാര്‍കരിങ്ങന്നൂര്‍

കഥ/ എസ് ശ്രീകുമാര്‍

                                 ഒറ്റാല്‍
കഥ/
എസ് ശ്രീകുമാര്‍കരിങ്ങന്നൂര്‍

ഒറ്റാല് വച്ച് മീനെ പിടിക്കണം. ഇടവപ്പാതി കൊള്ളണം. ഇടി കാഞ്ഞ് പച്ചമരങ്ങള്‍ ചിന്നിപ്പിളര്‍ന്നു കത്തുന്നത് കാണണം.
തളരരുത്.
മരണത്തിന്റെ ശീല പുതച്ചാകണം സുഖസുഷുപ്തി.
ഓര്‍മ്മകള്‍ നശിച്ചുപോകട്ടെ.
വയല്‍മടകളില്‍  ഒറ്റാലുകള്‍ വായ് പിളര്‍ത്തി. 
വരാലുകളുടെ ഉന്മേഷം.