2013, ഫെബ്രുവരി 12, ചൊവ്വാഴ്ച


നനവ്

ന്ദനമുട്ടിയില്‍ വെന്തുനീറുകയാണ് അവള്‍.
കനലുകള്‍ പൊള്ളി.
കരിന്പുകയെ ചന്ദനം വെളുപ്പിച്ചു.
സുഗന്ധത്തില്‍ പ്രാണന്‍ ചിരിച്ചു.
കാമനകളടങ്ങിയ ചിത.
മണ്ണിന്റെ ഗന്ധം.
ഉടലിന്‍റെ വിസ്മൃതിയില്‍, വെളുത്തവാവിന്‍റെ വശ്യതയില്‍ പ്രാണന്‍ ഭൂമിയിലേക്ക് കണ്ണുനനച്ചു.
ഈയലുകള്‍ മഴ വിതയ്ക്കാന്‍ തുടങ്ങി.