2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

കഥ 
കരിങ്ങന്നൂർ ശ്രീകുമാർ 

മൈനേ
....................


മൈനേ....
മാപ്പ് എന്നാണോ പറയുന്നത്.


 അതെയോ...

എന്തിന്..
മറ്റെന്തൊക്കെയുണ്ട്.
ഹ ഹാ ഹാ...
ഇനി മേഘങ്ങളെ കുറിച്ചു പറയൂ.
നിറം കെട്ടുപോയ ആകാശ വിതാനങ്ങളിൽ,
നിശ്ശൂന്യമായ ഓർമകളുടെ പുറന്തൊണ്ടുകൾ...
മൈനേ എന്തൊരു വേഗമായിരുന്നു,
ആർത്തിയും പരവേശവുമായിരുന്നു നിന്റെ പ്രണയത്തിന്.
ഇരുൾപ്പൊത്തിലെ ഏകാകിനീ, 

ഇനിയെങ്കിലും അരുമസ്വപ്നങ്ങൾക്കു പൊരുന്നിരിക്കരുത്.

പ്രണയത്തിന്റെ വ്യാധിയിൽ നൂൽപാലങ്ങളിലൂടെ സസൂക്ഷ്മം നടക്കാതിരിക്കാം.
നിന്റെ നിലാവിൽ കഠിനമായി മഞ്ഞു പെയ്യുന്നുവോ.....

കഥ 
കരിങ്ങന്നൂർ ശ്രീകുമാർ 

അടക്കംവിളി 

----------------------
അവൾ പൊറ്റകളടർന്ന അതേ ചാണകനിലത്തിന്റെ 
ഓർമയിലിലേക്ക് വശം ചരിഞ്ഞു കിടന്നു.
എടി പെണ്ണേ -- എന്ന് അടക്കം വിളിച്ചവനാര്...
ഓർമ്മകൾ ചിതലുകപ്പോലെ തിന്നുമുടിക്കുകയാണല്ലോ. 
വിശപ്പ് കെട്ടു.
അടുക്കള ചരിത്രമെഴുതുകയാണ്.
ചാമ്പൽ അടിച്ചുപറന്ന് കണ്ണ് കലങ്ങി. 
പുക നിറഞ്ഞ വെയിൽച്ചീളുകൾ നിലത്ത് വട്ടമിട്ടു.
കരിഞ്ഞ അടുപ്പുകൾ മുഷ്ടി ചുരുട്ടി.
ചളുങ്ങിയ ചെമ്പുകലങ്ങൾ പൊട്ടിയൊലിച്ചു. 
കുട്ടുവം ചുമച്ചു തുപ്പി.
 വക്കുപൊട്ടിയ അരിക്കലം മാത്രം അപ്പോഴും തിളച്ചു ചിരിച്ചു തൂവി.
ഇന്നിനി ഇത്തിരി ഉച്ചയുറക്കം പറ്റില്ലാ.
ആരാണാരാണ് എന്നെ കാമിപ്പോൻ...