2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

വാവിനു തലേനാൾ

ദീപാവലിയ്ക്കു തലേന്ന്
രായ്ക്കുരാമാനം
പൊട്ടിത്തെറിച്ച്
നാടു വിട്ട പട്ടിയെ,
തെന്നുന്ന തൊഴുത്തിൽ
നെടുമ്പാടടിച്ചു വീണു
 ഭ്രൂണം തള്ളി
ചാവാൻ കിടന്ന
വയറ്റുകണ്ണി പശുവിനെ,
ചാരായത്തിൽ
കയറി കുതിരകളിച്ചു വന്ന
അമ്മാവൻ
കത്തി കേറ്റിക്കൊന്ന ആ പാവം
ആട്ടിൻ കുട്ടിയെ,
പാമ്പുകടിച്ചു  പൊയ്പ്പോയ
അച്ഛനെ,

ഉച്ചാരയുടെ അന്നു
തൂങ്ങിച്ചത്ത,
പുരനിറഞ്ഞ്
അടുക്കളത്തൂണായിരുന്ന
 അപ്പച്ചിയെ,
കരഞ്ഞുതൂവിയൊരമ്മയെ,
ആരുടെയൊ ഗർഭം കൊണ്ടു
  മാനം കെട്ടി എന്നെ
നാടുവിടീച്ച്
പേടിപ്പിച്ച പൊലയാടിച്ചിയെ,

ആരെ ഓർത്താണു
ഈ വാവിനു
ബലി?