2014, ജൂൺ 21, ശനിയാഴ്‌ച

                                                    വെയില്‍


                                മോഹങ്ങളുടെ അരക്ഷിതത്വത്തിലേക്ക് അവള്‍ ഉണര്‍ന്നിരുന്നു.
ചുരുങ്ങി ഒതുങ്ങി, ആവതും ഉള്ളിലേക്ക് മാത്രം മന്ദഹസിച്ചുകൊണ്ടാണ് അവള്‍ പ്രണയിച്ചത്.
നിറഞ്ഞ സന്തോഷം.
ഞെരിപിരി കൊള്ളിക്കുന്ന മധുരം …. ഹൃദ്യമായ വേദന …. 
വെയില്‍ ശക്തമായി.
വെയില്‍ മണത്ത പ്രണയത്തിന്‍റെ നായ്ക്കള്‍ നിഴല്‍പറ്റി പതുങ്ങി. ചെവികള്‍ കൂര്‍പ്പിച്ചു.
 നാവു നീട്ടി.
മഞ്ഞും മഴയും നിലാവുമറിയാതെ വെയിലേറ്റ് അവള്‍ കിടന്നു.
ചോരമണത്തില്‍ പൂക്കള്‍ വിടരാന്‍ തുടങ്ങി.